Wednesday 14 March 2012

പരിണാമം

തിനയില്ലാ വയലുകളെ
അയവിറക്കി സ്മൃതിശൈലങ്ങള്‍
തീര്‍ക്കുന്ന വര്‍ണ്ണ പ്രപഞ്ചം.
പ്രഹസന ജീവിത പുണ്യശിഖരം.
അരികിടിഞ്ഞ പുഴയും പുഴുവരിച്ച ഇലയും
പടവെട്ടിടും പകലും മാത്രമീ
നയന ദ്വന്ദ്വങ്ങള്‍ പകര്‍തിടും ചിത്രങ്ങള്‍.

യുക്തി വിതച്ച ആചാരങ്ങള്‍ തിക്ത
ചരിത്രം രചിക്കും ദിനരാത്രങ്ങള്‍.
കഴുകന്‍ വലംവേച്ചിടും സര്‍പ്പകാവും
ഉച്ചഭാഷിണി മുഴങ്ങും മന്ദിരങ്ങളും
അയവിറക്കാന്‍ മറന്ന പൈക്കളും
വാടകയ്ക്ക് തുള്ളുന്ന കോമരവും
നേര്‍ച്ചയായി ഉരുളുന്ന കാലച്ചക്രവും.

ഇവ ഏതെങ്കിലും സാഗരത്തെ
വരിക്കാന്‍ ഓര്‍ക്കുമോ.